'അപവാദം പറഞ്ഞു പരത്തുന്നതാണെന്ന്'; അന്വേഷണത്തില്‍ ചാരായവും വാറ്റുപകരണങ്ങളും, അറസ്റ്റ്
ആളൂർ: വീടിനോട് ചേർന്ന് ചാരായ വാറ്റ് നടത്തിയിരുന്നയാൾ അറസ്റ്റിലായി. കാട്ടാംതോട് പാൻഡ്യാലയിൽ വീട്ടിൽ സുകുമാരനെയാണ് (64) ആളൂർ ഇൻസ്പെക്ടർ കെ.സി.രതീഷ് അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
പോലീസ് എത്തിയപ്പോൾ ശത്രുക്കൾ അപവാദം പറഞ്ഞു പരത്തുന്നതാണെന്നു പറഞ്ഞ് പിൻതിരിപ്പിക്കാനും ഇയൾ ശ്രമം നടത്തി. എന്നാൽ സംശയം തോന്നി വീട്ടിലും പറമ്പിലും ഏറെ നേരം പരിശോധന നടത്തിയാണ് ഡ്രമ്മുകളിൽ കലക്കിയ വാഷ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ വാറ്റി കുപ്പികളിലാക്കിയ ചാരായവും കണ്ടെത്തുകയായിരുന്നു.
സംഭവ സ്ഥലത്തു നിന്നു തന്നെ ഇയാളെ അറ്റസ്റ്റു ചെയ്തു. വാറ്റുപകരണങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മയക്കുമരുന്ന് വ്യാപനം തടയുന്നതിന്റെ ഭാഗമായി പോലീസ് മൂന്നു ദിവസത്തെ പ്രത്യേക പരിശോധന സംഘടിപ്പിച്ചിരുന്നു. മുൻപും ഇയാൾ ചാരായം വാറ്റിയതിന് കൊടകര സ്റ്റേഷനിൽ അറസ്റ്റിലായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
എസ്.ഐ.മാരായ വി.പി.അരിസ്റ്റോട്ടിൽ, എൻ.പി.ഫ്രാൻസിസ് , യു.രമേഷ്, എ.എസ്.ഐ. മിനിമോൾ, സീനിയർ സി.പി.ഒ മാരായ കെ.കെ.പ്രസാദ്. പി.കെ. മനോജ്, പി.ആർ.അനൂപ്, എം.ആർ സുജേഷ്, സി.പി.ഒ മാരായ എസ്.ശ്രീജിത്ത്, ഐ.വി.സവീഷ്, ഡാനിയേൽ സാനി, എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.
Leave A Comment