ക്രൈം

സ്വർണമാലയും മൊബൈലും തട്ടിയ ദമ്പതികൾ അറസ്റ്റിൽ

വൈപ്പിൻ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട് വിട്ട് പോകാൻ പ്രേരിപ്പിച്ച് സ്വർണമാലയും മൊബൈൽ ഫോണും തട്ടിയെടുത്ത ദമ്പതികൾ പോലീസിന്‍റെ പിടിയിലായി. പള്ളുരുത്തി ചാനിപ്പറമ്പിൽ അക്ഷയ് അപ്പു (22), ഭാര്യ ഞാറക്കൽ നികത്തിൽ കൃഷ്ണ (20) എന്നിവരെയാണ് ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമം വഴിയാണ് പെൺകുട്ടി പ്രതികളെ പരിചയപ്പെട്ടത്.

തുടർന്ന് പെൺകുട്ടിയുടെ കുടുംബത്തിലെ കലഹം മുതലെടുത്താണ് ദമ്പതികൾ തട്ടിപ്പ് നടത്തിയത്. വീട്ടിൽ നിന്ന് രക്ഷപ്പെടാൻ ഊട്ടിക്ക് കയറ്റിവിടാമെന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി പണം കണ്ടെത്താനെന്ന് പറഞ്ഞ് പെൺകുട്ടിയുടെ സ്വർണമാലയും മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നു.

സംഭവം വീട്ടുകാർ അറിഞ്ഞയുടൻ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സ്വർണമാല പറവൂരിലെ ജ്വല്ലറിയിൽ നിന്ന് കണ്ടെടുത്തു. അക്ഷയ് അപ്പു നിരവധി കേസുകളിലെ പ്രതിയാണ്. ഇൻസ്പെക്ടർ എ.എൽ. യേശുദാസ്, എസ് ഐമാരായ വന്ദന കൃഷ്ണ, അഖിൽ വിജയകുമാർ, എഎസ്ഐമാരായ ടി.എ. ഷാഹിർ, പ്രിൻസി, സിപിഒ എം.പി. സുബി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave A Comment