പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും വില്പന യുവാവ് അറസ്റ്റിൽ
തൃശൂർ: പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി വിൽപന നടത്തിയ എളനാട് പരുത്തിപ സ്വദേശിയായ കുന്നത്ത് വീട്ടിൽ അഭിമന്യൂ മകൻ അഭിരാമിനെതിരെ പഴയന്നൂർ പോലിസ് കേസ്സ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ പരാതി പ്രകാരമാണ് അഭിരാമിനെതിരെ കേസ്സ് രജിസ്റ്റർ ചെയ്തത്. കുന്ദംകുളം എ സി പി .സി ആർ സന്തോഷിൻറെ നിർദ്ദേശാനുസരണം സ്റ്റേഷനിൽ വിളിച്ചു വരുത്തിയ പ്രതിയെ ഐ എസ് എച് ഓ .കെ ബി ഹരികൃഷ്ണൻ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ഒരു പെൺകുട്ടിയുടെ ഫോണിലേക്ക് സ്‌പാം കാൾ വന്നതിലെ നമ്പർ സംബന്ധിച്ച വിശദാംശങ്ങൾ പരിശേധിച്ചതിൽ പരാതിക്കാരിയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത് ഇൻസ്റ്റാഗ്രാമിൽ ഒരു പെയ്ഡ് അക്കൗണ്ട് ഉണ്ടാക്കിയിട്ടുള്ളതായും അതിൽ നഗ്ന ഫോട്ടോ ആവശ്യപ്പെടുന്നവർക്ക് തന്റേതടക്കം പലരുടേയും നഗ്ന ചിത്രങ്ങളും വീഡിയോകളും പണത്തിന് വിൽപന നടത്തുന്നതിന് ആവശ്യക്കാർ ഗൂഗിൾ പേ ക്യു ആർ കോഡ് സ്കാൻ ചെയ്താൽ തന്റെ അക്കൗണ്ടിലേക്ക് പണം വരുന്നതിനായി ഗൂഗിൾ പേ അക്കൗണ്ട് സെറ്റ് ചെയത് അശ്ലീല ചിത്രങ്ങളും വീഡിയോകളും ആവശ്യപ്പെടുന്നവർക്ക് പണം അയക്കുന്ന മുറക്ക് അയക്കുന്നുണ്ട് എന്നു മനസ്സിലാക്കിയ പരാതിക്കാരി സ്റ്റേഷനിൽ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസ്സ് രജിസ്റ്റർ ചെയ്തത്.
പ്രതിയെ അറസ്റ്റു ചെയ്ത സംലത്തിൽ എസ് ഐ ആനന്ദ് ഡി എസ്, എ എസ് ഐ ലിപ്സൻ എസ്, സി പി ഓ മാരായ ജയകുമാർ, ഷെജീർ, അനു എസ് നളിനി, സിപിഒ ജിത്തു, രേഖാ മോൾ, ഹോം ഗാർഡ് വിജയകുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്.
Leave A Comment