ക്രൈം

ജോലിയില്‍ നിന്ന് പിരിച്ച് വിട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ മുന്‍ ഡ്രൈവര്‍ കഴുത്തറുത്ത് കൊന്നു

ബാംഗ്ളൂരു: സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ കൊലപാതകത്തില്‍ മുന്‍ ഡ്രൈവര്‍ അറസ്റ്റില്‍. ഉദ്യോഗസ്ഥയുടെ മുന്‍ ഡ്രൈവറായിരുന്ന കിരണാണ് പിടിയിലായത്. 

കഴിഞ്ഞ ദിവസമാണ്  മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥയായ പ്രതിമ കെ.എസ് കൊല്ലപ്പെട്ടത്. പ്രതിമയുടെ മൃതദേഹം വീട്ടില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. 

പത്ത് ദിവസം മുമ്പ് ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടതിന്റെ പ്രതികാരമായാണ് കൊലപാതകമെന്ന് കിരണ്‍ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ഭര്‍ത്താവും കുഞ്ഞും നാട്ടിലേക്ക് പോയ സമയത്താണ് പ്രതിമയെ വീട്ടില്‍ കയറി കൊലപ്പെടുത്തിയതെന്ന് കിരണ്‍ പൊലീസിന് മൊഴി നല്‍കി. 

കഴുത്തില്‍ കുരുക്കിട്ട് മുറുക്കിയും കഴുത്തറുത്തുമായിരുന്നു ക്രൂരമായ കൊലപാതകം. കൊലയ്ക്ക് ശേഷം ബെംഗളൂരുവില്‍ നിന്ന് രക്ഷപ്പെട്ട കിരണിനെ ചാമരാജ നഗറില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Leave A Comment