ക്രൈം

കുപ്രസിദ്ധ ഗുണ്ട മാരക ലഹരിവസ്തുക്കളുമായി പോലിസിൻ്റെ പിടിയൽ

തൃശൂർ: കുപ്രസിദ്ധ ഗുണ്ട എം.ഡി.എം.എ യും, കഞ്ചാവും , ഹാഷിഷ് ഓയിലുമായി പോലിസിൻ്റെ പിടിയൽ. തളിക്കുളം ഹൈസ്കൂൾ പരിസരത്ത് നിന്നുമാണ് 75 ഗ്രാം എം.ഡി.എം.എ, മൂന്നര കിലോഗ്രാം കഞ്ചാവും, 3 ഗ്രാം ഹാഷിഷ് ഓയിലുയുമായി മാള സ്വദേശി വിശാൽ (34) നെ തൃശ്ശൂർ റൂറൽ ജില്ലാ  ഡൻസാഫ് ടീമും വാടാനപ്പള്ളി പോലിസും ചേർന്ന് പിടികൂടിയത്. 

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘം നാളുകളായി നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. തീരദേശ മേഖലയിലെ വിദ്യാർത്ഥികൾക്ക് വിൽപന നടത്തുന്ന മൊത്ത കച്ചവടക്കാരെ ലക്ഷ്യമാക്കിയാണ് പ്രതി എം.ഡി. എം. എയും, കഞ്ചാവും കൊണ്ടുവന്നത്. 
എം.ഡി.എം.എ യും കഞ്ചാവും കൈ മാറുന്നതിനായി കാത്തു നിൽക്കുന്ന സമയത്താണ് പ്രതി പോലിസിൻ്റെ പിടിയിൽപെടുന്നത്. വാടാനപ്പിള്ളി പോലിസ് സ്റ്റേഷനിൽ 7 കിലോ ഹാഷിഷ് ഓയിൽ പിടികൂടിയ കേസിൽ മുഖ്യപ്രതിയായ ഇയാൾ ഒളിവിൽ കഴിയുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലാവുന്നത്.
 
ഇയാൾ മാള പോലിസ് സ്റ്റേഷൻ റൗഡിയും, നിരവധി ക്രിമിനൽ കേസുകളിലേയും മയക്കുമരുന്ന് കേസുകളിലേയും പ്രതിയാണ്. തൃശൂർ എറണാകുളം മേഖലയിൽ മയക്കു മരുന്നിന്റെ മൊത്തക്കച്ചവടക്കാരിൽ പ്രധാനിയാണ് ഇയാൾ. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മയുടെ നിർദേശ പ്രകാരം  കൊടുങ്ങല്ലൂർ ഡിവൈഎസ്പി, സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ വാടാനപ്പള്ളി പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു, എസ്.ഐ മാരായ ശ്രീലക്ഷ്മി, മുഹമ്മദ് റാഫി, തൃശ്ശൂർ റൂറൽ ഡാൻസാഫ്  എസ്.ഐ മാരായ സി.ആർ.പ്രദീപ്,  പി.ജയകൃഷ്ണൻ, ടി.ആർ.ഷൈൻ, ഡാൻസാഫ് അംഗങ്ങളായ  സൂരജ്.വി.ദേവ്, ലിജു ഇയ്യാനി, പി.എക്സ്.സോണി, എം.വി.മാനുവൽ, നിഷാന്ത്, കെ.ജെ.ഷിൻ്റോ,  വാടാനപ്പള്ളി  പോലിസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ മനോജ്,അലി,   ജിഷ്ണു എന്നിവരും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave A Comment