ഇ.ഡി ചമഞ്ഞ് ലക്ഷങ്ങൾ കൊള്ളയടിച്ചു, കൊടുങ്ങല്ലൂരിലെ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ 6 പേർ പിടിയിൽ
കൊടുങ്ങല്ലൂർ: ദക്ഷിണ കർണ്ണാടകയിലെ ബൊളന്തൂരിൽ ബീഡി വ്യവസായിയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തി 30 ലക്ഷത്തിലധികം രൂപ കൊള്ളയടിച്ച കേസിൽ കൊടുങ്ങല്ലൂരിലെ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ ആറ് പേർ പിടിയിൽ.കൊടുങ്ങല്ലൂർ സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ഷഫീർ ബാബുവിനെയാണ് കർണ്ണാടക പൊലീസ് ഇരിങ്ങാലക്കുടയിൽ നിന്നും അറസ്റ്റ് ചെയ്തത്.
മറ്റു പ്രതികൾ കാസർഗോഡ് സ്വദേശികളാണെന്നാണ് സൂചന.
സിംഗാരി ബീഡി ഉടമ സുലൈമാൻ ഹാജിയുടെ വീട്ടിലാണ് വെള്ളിയാഴ്ച്ച ആറംഗ സംഘം വ്യാജ ഇഡി റെയ്ഡ് നടത്തിയത്.
നികുതി വെട്ടിച്ചതിന് സുലൈമാൻ ഹാജിക്കെതിരെ വാറണ്ട് ഉണ്ടെന്ന് പറഞ്ഞായിരുന്നു വ്യാജ റെയ്ഡ്.
പ്രതികൾ മടങ്ങിയ ശേഷം റെയ്ഡിന് വന്നത്വ വ്യാജൻമാരാണെന്ന് തിരിച്ചറിഞ്ഞതോടെ ഇയാൾ കർണാടക പൊലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കർണാടക പൊലീസ് ഷെഫീർ ഉൾപ്പടെയുള്ളവരെ പിടികൂടിയത്.
Leave A Comment