ഉത്സവത്തിനിടെ യുവാവിനെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
ഇരിങ്ങാലക്കുട: കാട്ടൂർ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിലെ മൂന്നു പേരെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇല്ലിക്കാട് ഒറ്റാലി വീട്ടിൽ കിരൺ (37), പുളിന്തറ വീട്ടിൽ വിപിൻ(39), കാട്ടൂർ വേത്തോടി വീട്ടിൽ ഗോകുൽ(18) എന്നിവരാണ് അറസ്റ്റിലായത്.
മാർച്ച് 11-ാം തിയ്യതി കാട്ടൂർ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ കിരൺ, വിപിൻ, ഗോകുൽ എന്നിവരും കമ്മിറ്റിക്കാരുമായി തർക്കമുണ്ടാവുകയും തുടർന്ന് ഇവരെ പിടിച്ചു മാറ്റാൻ ശ്രമിച്ച നരിക്കുഴി എടക്കാട്ടുപറമ്പിൽ വീട്ടിൽ സജിത്ത് (43 ) എന്നയാളെ പള്ളിവേട്ട നഗറിനു സമീപം വച്ച് കിരൺ, വിപിൻ, ഗോകുൽ എന്നിവർ അക്രമിക്കുകയായിരുന്നു .
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ പോലീസിന്റെ സഹായത്താൽ മാഹിയിൽ നിന്നും പിടികൂടുകയായിരുന്നു.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ പോലീസിന്റെ സഹായത്താൽ മാഹിയിൽ നിന്നും പിടികൂടുകയായിരുന്നു.
കാട്ടൂർ പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ .ആർ ബൈജു , പ്രൊബേഷൻ എസ് ഐ സനദ്. സി , സബ്ബ് ഇൻസ്പെക്ടർമാരായ ബാബു ജോർജ്, നൗഷാദ് , സിവിൽ പോലീസ് ഓഫിസർമാരായ ശ്രീജിത്ത്, ഷൗക്കർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കിരൺ കാട്ടൂർ പോലിസ് സ്റ്റേഷനിൽ അടിപിടികേസുകളിലെയും ഇരിങ്ങാലക്കുട പോലിസ് സ്റ്റേഷനിൽ തട്ടിപ്പ് കേസിലെയും പ്രതിയാണ്. വിപിൻ കാട്ടൂർ പോലിസ് സ്റ്റേഷനിൽ അടിപിടികേസിലെ പ്രതിയാണ്.
Leave A Comment