മോഷ്ടിച്ച സൈക്കിളുമായി കുടുംബക്ഷേത്രത്തിൽ മോഷണം നടത്താൻ ശ്രമിച്ച മോഷ്ടാവ് റിമാന്റിൽ
ചാലക്കുടി: മോഷ്ടിച്ച സൈക്കിളുമായി കുടുംബക്ഷേത്രത്തിൽ മോഷണം നടത്താൻ ശ്രമിച്ച മോഷ്ടാവ് റിമാന്റിൽ. പേരാമ്പ്ര ഉറുമ്പൻകുന്ന് സ്വദേശി ബിബിൻ (26) എന്നയാളെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പുലർച്ചെ 05.00 മണിക്ക് പോട്ട കുടുംബ ക്ഷേത്രത്തിൽ കയറി മോഷണം നടത്താൻ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ് ചെയ്തത്. പോട്ട സ്വദേശിയായ തേശ്ശേരി വീട്ടിൽ കൃഷ്ണൻകുട്ടിഇന്നലെ തിയ്യതി പുലർച്ചെ വിളക്ക് വയ്ക്കുന്നതായി ക്ഷേത്രത്തിൽ എത്തിയപ്പോൾ ക്ഷേത്രത്തിൽ നിന്ന് പുറത്തേക്കിറങ്ങുന്നയാളെ തടഞ്ഞ് നിർത്താൻ ശ്രമിച്ചെങ്കിലും സൈക്കിളിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയും സൈക്കിളിൽ പിടിച്ച് വലിച്ചതിനെ തുടർന്ന് സൈക്കിൾ ഉപേക്ഷിച്ച് അവിടെ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് കൃഷ്ണൻകുട്ടി വീട്ടിൽ പോയി മക്കളെ കൂട്ടി ക്ഷേത്രത്തിൽ എത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ക്ഷേത്രത്തിൽ മുമ്പ് മോഷ്ടിക്കാനായി കയറിയ ബിബിനാണ് അമ്പലത്തിൽ കയറിതെന്ന് അറിയുകയും ചാലക്കുടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.
ബിബിൻ ക്ഷേത്രത്തിൽ ഉപേക്ഷിച്ച സൈക്കിൾ പോട്ട സ്വദേശിയായ മുണ്ടക്കൽ വീട്ടിൽ നീതുവിന്റെ വീട്ടിൽ നിന്നും ഇന്നലെ അർദ്ധരാത്രി മോഷ്ടിച്ചതാണ്. സംഭവത്തിൽ നീതുവിന്റെ പരാതിയിലും ചാലക്കുടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചാലക്കുടി പോലീസ് നടത്തിയ അന്വേഷണത്തിൽ ബിബിനാണ് സൈക്കിൾ മോഷ്ടിച്ചതും ക്ഷേത്രത്തിൽ കയറി മോഷ്ടിക്കാൻ ശ്രമിച്ചതും ബിബിനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബിബിനെ വീട്ടിൽ നിന്നുംഅറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ബിബിന് ചാലക്കുടി, കൊടകര, ആളൂർ പോലീസ് സ്റ്റേഷനുകളിലായി 17ഓളം മോഷണക്കേസുകളുണ്ട്.
ചാലക്കുടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ഋഷി പ്രസാദ്, ജെനിൽ, ജെയ്സൺ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബൈജു, ആൻസൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
Leave A Comment