ജില്ലാ വാർത്ത

കുതിരാനില്‍ ദേശീയപാത പൊളിക്കുന്നു

തൃശൂര്‍: കുതിരാന്‍ വഴുക്കുംപാറയില്‍ ദേശീയപാതയില്‍ വിള്ളലുണ്ടായ ഭാഗം പൊളിക്കുന്നു. റോഡ് തകര്‍ന്ന 50 മീറ്റര്‍ ആണ് ജെസിബി ഉപയോഗിച്ച് പൊളിക്കുന്നത്. കനത്തമഴയെത്തുടര്‍ന്ന് ഈ ഭാഗത്ത് റോഡ് തകര്‍ന്നിരുന്നു. ഏകദേശം ഒന്നരയടി താഴ്ചയിലും 10 മീറ്റര്‍ നീളത്തിലുമാണ് റോഡ് ഇടിഞ്ഞ് താഴ്ന്നത്.

മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലെ വഴുക്കുംപാറയില്‍ വിള്ളലുണ്ടായ പ്രദേശത്തെ റോഡ് പൂര്‍ണമായി പൊളിച്ചുമാറ്റി പുനര്‍നിര്‍മിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. 60 ദിവസത്തിനുള്ളില്‍ റോഡ് പഴയപടി ആക്കാനാണ് ഉദ്ദേശിക്കുന്നത്.

റോഡിന്‍റെ അറ്റകുറ്റപണിയുടെ ഭാഗമായി ദേശീയ പാതയില്‍ ഈ ഭാഗത്ത് വാഹനങ്ങളെ ഒറ്റവരിയായാണ് കടത്തിവിടുന്നത്. പൊളിച്ചു മാറ്റുമ്പോള്‍ റോഡ് ഇടിഞ്ഞുവീഴാനുള്ള സാഹചര്യം കണക്കിലെടുത്ത് സമീപത്തെ വര്‍ക്ക്‌ഷോപ്പ്, പ്രാഥമികാരോഗ്യ കേന്ദ്രം, വായനശാല എന്നിവ അടച്ചിടാനുള്ള നോട്ടീസ് പോലീസും ദേശീയപാത അധികൃതരും വ്യാഴാഴ്ച നല്‍കിയിരുന്നു.

പുനര്‍നിര്‍മാണം നടത്തുമ്പോഴും സര്‍വീസ് റോഡ് നിലനിര്‍ത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Leave A Comment