ജില്ലാ വാർത്ത

പൂക്കൃഷിയിൽ സംസ്ഥാനതലത്തിൽ തൃശൂർ ഒന്നാമത്

തൃശൂർ: ഓണത്തോടനുബന്ധിച്ച് പൂപ്പാടം വിളയിച്ച് തൃശൂർ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾ കരസ്ഥമാക്കിയത് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം.

ജില്ലയിൽ 16 ബ്ലോക്കുകളിലായി 100 ജെഎൽജി ഗ്രൂപ്പുകൾ 186.35 ഏക്കറുകളിലായാണ് ചെണ്ടുമല്ലി കൃഷിചെയ്ത് ഓണത്തിന് വിളവെടുത്തത്. പൂകൃഷിയിൽ 102492.5 കിലോ ഉത്പാദനം ലഭിച്ചു. നല്ല വരുമാനവും നേടി.

ഇതര സംസ്ഥാനങ്ങളിലെ പൂക്കളെയായിരുന്നു കഴിഞ്ഞ ഓണക്കാലത്ത് അത്തപ്പൂക്കളം ഒരുക്കാൻ ഭൂരിഭാഗവും ആശ്രയിച്ചിരുന്നത്. എന്നാൽ ഇത്തവണ കുടുംബശ്രീ ജെഎൽജി ഗ്രൂപ്പുകളുടെ പൂക്കൾ കുടുംബശ്രീ ചന്തകളിലും പ്രാദേശിക വിപണികളിലും ഇടം പിടിക്കുകയും കൃഷിസ്ഥലങ്ങളിൽ നേരിട്ട് പൂ വിപണനം നടത്തുകയും ചെയ്തു.

കുടുംബശ്രീ ജില്ലാ മിഷന്‍റെ നേതൃത്വത്തിൽ അടുത്ത വർഷം പൂ കൃഷി കൂടുതൽ ഗ്രൂപ്പുകളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയിൽ ഒന്നാമതായത് നാലര ഏക്കറിൽ പൂ കൃഷി ചെയ്ത വെള്ളാങ്കല്ലൂർ ബ്ലോക്കിലെ പടിയൂർ സിഡിഎസിൽ പുലരി ജെഎൽജി ആണ്.

Leave A Comment