വിവാഹവാഗ്ദാനം നൽകി യുവഡോക്ടറെ ബലാത്സംഗംചെയ്തെന്ന കേസിൽ റാപ്പർ വേടന് മുൻകൂർ ജാമ്യം
വിവാഹവാഗ്ദാനം നൽകി യുവഡോക്ടറെ ബലാത്സംഗംചെയ്തെന്ന കേസിൽ റാപ്പർ വേടന് (ഹിരൺദാസ് മുരളി) മുൻകൂർ ജാമ്യം.
ഹൈക്കോടതിയാണ് കേസിൽ വേടന് മുൻകൂർജാമ്യം അനുവദിച്ചത്. സെപ്റ്റംബർ 9, 10 തീയതികളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
നേരത്തേ മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമാകുന്നതു വരെ വേടനെ കേസിൽ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. തുടർന്നാണ് വാദം പൂർത്തിയാക്കി വിധിപറയാനായി ഇന്നത്തേക്ക് മാറ്റി വെച്ചത്.
കോഴിക്കോട്ടു വെച്ചും പിന്നീട് എറണാകുളത്തേക്ക് സ്ഥലമാറ്റപ്പെട്ടപ്പോൾ അവിടുത്തെ താമസസ്ഥലത്തുവെച്ചും 2021 വരെയുള്ള കാലത്ത് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് ഡോക്ടറായ യുവതിയുടെ പരാതി.
Leave A Comment