ജില്ലാ വാർത്ത

തെരുവു നായയുടെ ആക്രമണം: ഒന്പതുപേർക്ക് കടിയേറ്റു

ഒല്ലൂർ: തൈക്കാട്ടുശേരി, കാട്ടുകുഴി, പിആർ പടി ഭാഗങ്ങളിലായി തെരുവ് നായ ഒന്പതുപേരെ കടിച്ചു. നാട്ടുകാർ ചേർന്ന് നായയെ തല്ലിക്കൊന്നു.ചെവ്വാഴ്ച രാവിലെ മുതൽ നായ കാട്ടുകുഴി പ്രദേശങ്ങളിൽ അലഞ്ഞുതിരിയുകയായിരുന്നു. 

രാവിലെ 11 ഓടെയാണ് തൈക്കാട്ടുശേരി പാറയിൽ രാമകൃഷ്ണ(60)നെ കടിച്ചത്. ഉടനെ നാട്ടുകാർ അറിയിച്ചതനുസരിച്ച് ഒല്ലൂരിലെ ആക്ട്സ് പ്രവർത്തകർ ഇയാളെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു പിന്നിട് മെഡിക്കൽ കോളജിലേക്ക് മാറ്റി. തുടർന്ന് നായ പിആർ പടിയിൽവച്ച് കളപ്പുര പൊട്ടനാട്ട് കൃഷ്ണൻനായരെ(82)കടിച്ചു. ഇയാളെയും ആക്ട്സ് പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചു. ഇതോടെ നായയെ നാട്ടുകാർ ചേർന്ന് ഓടിച്ചു. നായ തിരിച്ച് തൈക്കാട്ടുശേരി കാട്ടുകുഴിയിൽ എത്തി കുട്ടികളായ ഈഷാനി(3), ഹ്യദ്യ(3), എലോറ(4), ശ്രീഹരി(5) എന്നിവരെയും വെളുത്തേടത്ത് ഗിരിജ(55), തൈക്കാട്ടുശേരിയിൽ പണിക്കെത്തിയ പുത്തൻചിറ സ്വദേശി സുഭാഷ്, കുന്നംകുളം സ്വദേശി പ്രിൻസ് എന്നിവരെയും കടിച്ചതായി കൗണ്‍സിലർ സി.പി. പോളി പറഞ്ഞു.

ഇതോടെ നായയെ നാട്ടുകാർ ചേർന്ന് കൊല്ലുകയായിരുന്നു. നായക്ക് പേ വിഷബാധയുള്ളതായാണ് സംശയിക്കുന്നത്. കടിയേറ്റവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഈ പ്രദേശത്തെ മറ്റു നായ്കളെയും ഒരു പൂച്ചയേയും കടിച്ചിട്ടുള്ളതായും നാട്ടുകാർ പറയുന്നു.

Leave A Comment