ശബരിമല വിമാനത്താവളം; സ്ഥലമേറ്റെടുപ്പിന് സർക്കാർ ഉത്തരവിറക്കി
കോട്ടയം: ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുപ്പിന് സര്ക്കാര് ഉത്തരവിറക്കി. 2570 ഏക്കർ ഭൂമിയാണ് സർക്കാർ ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്നും 307 ഏക്കർ സ്ഥലവും ഏറ്റെടുക്കും.
എരുമേലി സൗത്തിലും മണിമലയിലുമായാണ് സ്ഥലം ഏറ്റെടുക്കുന്നത്. 3500 മീറ്റർ നീളമുള്ള റൺവെ ഉൾപ്പടെയാണ് മാസ്റ്റർ പ്ലാൻ.
അമേരിക്കയിലെ ലൂയിസ് ബർജറാണ് വിമാനത്താവള പദ്ധതിയുടെ കൺസൾട്ടന്റ്. കെഎസ്ഐഡിസിയാണ് ഇവർക്ക് ചുമതല നൽകിയത്. സാങ്കേതിക- സാമ്പത്തിക ആഘാത പഠനം നടത്താൻ ഓഗസ്റ്റ് വരെയാണ് കമ്പനിക്ക് സമയം നൽകിയിരിക്കുന്നത്.
കഴിഞ്ഞ സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപ വിമാനത്താവളം പദ്ധതിക്കായി നീക്കിവെച്ചിരുന്നു. പദ്ധതിക്ക് കേന്ദ്ര പാർലമെന്ററി സമിതിയുടെ അടക്കം അംഗീകാരം ലഭിച്ചിരുന്നു. ശബരിമല തീർഥാടക ടൂറിസത്തിന് വൻ വളർച്ച നൽകുന്നതാണ് പദ്ധതിയെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.
Leave A Comment