കേരളം

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കടപ്പുറത്ത് കൊണ്ടുപോയി പീഡിപ്പിച്ച നാലു പേർ അറസ്റ്റിൽ

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ നാലു പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു.വെട്ടൂര്‍ വെന്നിക്കോട് വാലേന്റകുഴി ചരുവിള പുത്തന്‍വീട്ടില്‍ മുശിട് എന്ന കബീര്‍ (53), അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടില്‍ വീട്ടില്‍ സമീര്‍(33),കൂട്ടില്‍ വീട്ടില്‍ നവാബ് (25),അഞ്ചുതെങ്ങ് മുസ്ലിം പള്ളിക്ക് സമീപം കൊച്ചിക്കളം വീട്ടില്‍ ഷൈലയെന്ന സൈനുലാബ്ദീന്‍ (55)എന്നിവരാണ് അറസ്റ്റിലായത്.

വര്‍ക്കല ഡിവൈ.എസ്.പി നിയാസ്, അഞ്ചുതെങ്ങ് സി.ഐ ചന്ദ്രദാസ്‌ന്റെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ അറസ്റ്റുചെയ്തത്. 2021 കൊവിഡുകാലത്ത് വീടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുകളിലും കടപ്പുറത്തെ കൂടത്തിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടുകാരോട് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

സ്‌കൂള്‍ തുറന്ന അവസരത്തില്‍ കുട്ടി യുടെ സ്വഭാവത്തിലും പെരുമാറ്റത്തിലുമുണ്ടായ വ്യത്യാസത്തെ തുടര്‍ന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൗണ്‍സലിംഗിന് വിധേയയാക്കിയ വിദ്യാര്‍ത്ഥിനിയുടെ മൊഴി രേഖപ്പെടുത്തിയാണ് കേസെടുത്തത്. അറസ്റ്റിലായവരെ കോടതി റിമാന്‍ഡ് ചെയ്തു.

Leave A Comment