കേരളം

കനത്ത മഴ; 11 ‌‌ജില്ലകളിൽ വ്യാഴാഴ്ച പഠിത്തമില്ല

കോട്ടയം: അവധിയില്ലാതെ മഴ പെയ്യുന്ന സാഹചര്യത്തിൽ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് അതാത് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.

ഈ ജില്ലകളിൽ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധിയാണ്. അങ്കണവാടികൾ, ഐസിഎസ്ഇ, സിബിഎസ്ഇ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. എന്നാൽ മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾ നടക്കും.

കോട്ടയം എംജി യൂണിവേഴ്‌സിറ്റി ജൂലൈ ആറിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മറ്റിവച്ചതായി വൈസ് ചാന്‍സിലര്‍ അറിയിച്ചു. ഇടുക്കി ജില്ലയിലെ മുഴുവൻ വിദ്യാർഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്/കോഴ്സുകൾക്ക് അവധി ബാധകമായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്‍റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ലെന്നും കളക്ടർ അറിയിച്ചു.

മലപ്പുറത്ത് പൊന്നാനി താലൂക്ക് പരിധിയിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിൽ യൂണിവേഴ്സിറ്റി പരീക്ഷകൾ, പി‌എസ്‌സി പരീക്ഷകൾ എന്നിവ മാറ്റമില്ലാതെ നടക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്‍ററുകൾക്കും മദ്രസകൾക്കും അവധി ബാധകമാണ്.

മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല, പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍മാർ അറിയിച്ചു.

Leave A Comment