വിൽപനയിൽ ക്രമക്കേടുകൾ: 279 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസ്
തൃശൂർ: ക്രിസ്മസിനോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പ് മധ്യമേഖലയിലെ വിവിധ ജില്ലകളിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 279 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. 4,67,500 രൂപ പിഴ ഈടാക്കി. എറണാകുളം, തൃശൂർ, പാലക്കാട്, ഇടുക്കി ജില്ലകളിലായിരുന്നു പരിശോധന.
ലീഗൽ മെട്രോളജി നിയമപ്രകാരം ആവശ്യമായ രേഖപ്പെടുത്തലുകൾ ഇല്ലാത്ത ഉത്പന്ന പായ്ക്കറ്റുകൾ വില്പനയ്ക്ക് പ്രദർശിപ്പിച്ചിരുന്ന ബേക്കറികൾ, സൂപ്പർ മാർക്കറ്റുകൾ, സ്റ്റേഷനറി കടകൾ, ഇലക്ട്രോണിക് ഉപകരണ വില്പന കേന്ദ്രങ്ങൾ തുടങ്ങിയ 12 സ്ഥാപനങ്ങൾക്കും മുദ്ര പതിപ്പിക്കാതെ അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചതിനു 17 വ്യാപാരസ്ഥാപനങ്ങൾക്കുമെതിരെയാണു നടപടി.
നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിയായി 2022 ഡിസംബർ 19ന് ആരംഭിച്ച സ്ക്വാഡുകളുടെ പരിശോധനയിലാണ് കേസുകൾ കണ്ടെത്തിയതെന്ന് മധ്യമേഖല ജോയിന്റ് കണ്ട്രോളർ ജെ.സി. ജീസണ്‍ അറിയിച്ചു.
ഡെപ്യൂട്ടി കണ്‍ട്രോളർമാരായ ബി. ഐ. സൈലാസ്, കെ.ഡി. നിഷാദ്, എസ്.വി. മനോജ്കുമാർ, കെ. സുജാ ജോസഫ്, സേവ്യർ. പി. ഇഗ്നേഷ്യസ്, അനൂപ്. വി. ഉമേഷ്, എ.സി. ശശി കല, വിനോദ്കുമാർ, എസ്. ഷെയ്ക് ഷിബു, സി. ഷാമോൻ എന്നിവർ നേതൃത്വം നൽകി.
Leave A Comment