ഉപരോധത്തിനിടെ കുഴഞ്ഞുവീണു; സനീഷ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസ് ഉപരോധത്തിനിടെ ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് കുഴഞ്ഞുവീണു. എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി.
വാച്ച് ആന്‍ഡ് വാര്‍ഡ് ബലം പ്രയോഗിച്ചതോടെയാണ് എംഎൽഎ ബോധംകെട്ട് വീണതെന്ന് പ്രതിപക്ഷം ആരോപിച്ചു.
അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ അനുമതി നൽകിയില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചത്. സ്പീക്കർ നീതി പാലിക്കണമെന്ന ബാനറുമായാണ് പ്രതിപക്ഷം എത്തിയത്.
അതിനിടെ അമ്പലപ്പുഴ എംഎല്‍എ എച്ച്. സലാം ഉള്‍പ്പെടെയുള്ളവര്‍ മര്‍ദിച്ചതായി വടകര എംഎല്‍എ കെ.കെ. രമ ആരോപിച്ചു.
പ്രതിപക്ഷാംഗങ്ങള്‍ക്കൊപ്പം സമാധാനപരമായി മുദ്രാവാക്യം വിളിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും വാച്ച് ആന്‍ഡ് വാര്‍ഡാണ് ബോധപൂര്‍വം പ്രശ്നമുണ്ടാക്കിയതെന്നും രമ വിമര്‍ശിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയ വാച്ച് ആന്‍ഡ് വാര്‍ഡ് പിന്നീട് മറ്റുള്ളവർക്ക് നേരെ തിരിയുകയായിരുന്നു. തന്റെ കൈ പിടിച്ച് തിരിച്ചെന്നും കാലിൽ പിടിച്ച് വനിതാ വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ വരാന്തയിലൂടെ വലിച്ചിഴച്ചെന്നും രമ പറഞ്ഞു.
ഇതിനിടയില്‍ ഭരണപക്ഷ എംഎല്‍എമാര്‍ മോശമായി മുദ്രാവാക്യം വിളിക്കുകയും സലാം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ചവിട്ടുകയായിരുന്നെന്നും കെ.കെ.രമ ആരോപിച്ചു. സംഭവത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.
Leave A Comment