കേരളം

ആരാകും പുതിയ ചീഫ് സെക്രട്ടറി, പോലീസ് മേധാവി; ഇന്നറിയാം

തിരുവന്തപുരം: സംസ്ഥാനത്തിന്‍റെ പുതിയ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ആരെന്ന് ചൊവ്വാഴ്ച അറിയാം. ഇന്ന് ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടായേക്കും.

ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഡോ. വി.പി. ജോയി വിരമിക്കുന്ന ഒഴിവിലേക്ക് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനെയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.

സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് പകരക്കാരനായി ഡിജിപിമാരായ കെ.പത്മകുമാര്‍, ഷെയ്ക്ക് ദര്‍വേസ് സാഹിബ്, ഹരിനാഥ് മിശ്ര എന്നിവരിലൊരാള്‍ എത്തിയേക്കും.

ഇവരില്‍, ഫയര്‍ഫോഴ്സ് മേധാവി ദര്‍വേസ് സാഹിബാണ് സീനിയോറിറ്റിയില്‍ ഒന്നാമത്. ജയില്‍ മേധാവിയാണ് കെ പത്മകുമാര്‍, ഹരിനാഥ് മിശ്ര നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഇന്‍റലിജന്‍സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടറാണ്.

പുതിയ പോലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള മൂന്നംഗ ചുരുക്കപ്പട്ടികയ്ക്ക് കഴിഞ്ഞദിവസം യുപിഎസ്‌സി അംഗീകാരം നല്‍കിയിരുന്നു.

ഈ മാസം 30നാണ് ഡോ. വി പി ജോയിയും, ഡിജിപി അനില്‍ കാന്തും വിരമിക്കുന്നത്. ലോക്‌നാഥ് ബെഹ്റയുടെ പിന്‍ഗാമിയായാണ് അനില്‍ കാന്ത് പോലീസ് മേധാവിയായി എത്തിയത്. ആറ് മാസം സര്‍വീസ് ബാക്കി നില്‍ക്കെയായിരുന്നു നിയമനം. പിന്നീട് സര്‍ക്കാര്‍ രണ്ടുവര്‍ഷം കൂടി സര്‍വീസ് നീട്ടി നല്‍കി.

Leave A Comment