കേരളം

മുഖ്യമന്ത്രി..നിങ്ങൾ മഹാരാജാവാണോ; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : വിഴിഞ്ഞം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 
പാവങ്ങളോട് സംസാരിക്കാത്ത മുഖ്യമന്ത്രി എന്തിനാണ് കേരളത്തിനെന്ന് സതീശൻ ചോദിച്ചു.മുഖ്യമന്ത്രിക്ക് എന്താ ഇത്ര ഈഗോയെന്നും നിങ്ങളെന്താ മഹാരാജാവാണോ. ജനങ്ങൾ തെരഞ്ഞെടുത്ത ആളല്ലേ നിങ്ങളെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ആരോടാണ് ഈ അഹങ്കാരവും ധാർഷ്ട്യവും ധിക്കാരവും. ആ പാവങ്ങളെ ഒന്ന് പോയി കാണണം. മുഖ്യമന്ത്രിയോട് യാചിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കണം. ഇനിയും തയാറായില്ലെങ്കിൽ സമരം കത്തിപ്പടരും . തീഷ്ണമായ സമരം കാണേണ്ടി വരുമെന്നും വിഡി സതീശൻ മുന്നറിയിപ്പ് നൽകി.

തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് തീരശോഷണം കൂടി. മൽസ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ വീടുകൾ കടലെടുക്കുന്നു. മുതലപ്പൊഴിയിലും അപകടരമായ സ്ഥിതി ആണ്. 60 മൽസ്യത്തൊഴിലാളികൾ മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥ വ്യതിയാനം കൊണ്ട് എല്ലായിടത്തും തീരശോഷണമുണ്ട്. പക്ഷേ ആ അളവിലല്ല വിഴിഞ്ഞത്തേത്. ഏറ്റവും പരിതാപകരമായ ജീവിതാവസ്ഥയാണ് മൽസ്യത്തൊഴിലാളികളുടേത്. നിരവധി വിഷയങ്ങൾ അവരെ ബാധിക്കുന്നു.

വലിയ തുറയിലെ സിമന്‍റ് ഗോഡൗണിലെ ജീവിതം ദുസഹമാണ്. ഉമ്മൻചാണ്ടി നിരവധി തവണ അവരുമായി സംസാരിച്ചു. നാല് വർഷമായി അവരവിടെ ജീവിക്കുന്നു. ഭക്ഷണമുണ്ടാക്കുന്ന സ്ഥലത്ത് നിറയെ ഈച്ചയാണ്.

വൃത്തികെട്ട ജീവിത സാഹചര്യമാണവിടെ. സർക്കാരിനോട് കൈ കൂപ്പി താൻ തന്നെ യാചിച്ചു.അവരെ മാറ്റിപ്പാർപ്പിക്കണം. മൂന്ന് മാസം മുമ്പാണ് നിയമസഭയിൽ പറഞ്ഞത്. അത് സർക്കാർ ചെയ്തില്ലെന്നും സതീശൻ പറഞ്ഞു.

Leave A Comment