കേരളം

വിഷം നൽകി കൊല്ലാൻ ശ്രമിച്ചു; ഭാര്യയ്ക്കും കാമുകനുമെതിരെ പരാതിയുമായി യുവാവ്

തിരുവനന്തപുരം: ഹോർലിക്സിൽ വിഷം ചേർത്ത് നൽകി ഭാര്യ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയുമായി കെഎസ്ആർടിസി ഡ്രൈവർ. കെഎസ്ആര്‍ടിസി ഡ്രൈവറായ സുധീര്‍ ആണ് ഭാര്യ ശാന്തിക്കെതിരെ പരാതിയുമായി നെയ്യാറ്റിൻകര പോലീസിനെ സമീപിച്ചത്.

കാമുകനൊപ്പം ചേര്‍ന്ന് ഭാര്യ ഹോര്‍ലിക്‌സില്‍ വിഷം ചേര്‍ത്ത് നല്‍കിയെന്നാണ് സുധീറിന്‍റെ ആരോപണം. 2018 ജൂലൈയിലാണ് കൊലപ്പെടുത്താന്‍ ഭാര്യ ഹോര്‍ലിക്‌സില്‍ വിഷം നല്‍കിയതെന്നാണ് പരാതി.

സംഭവത്തില്‍ പാറശാല പോലീസിന് ആദ്യം പരാതി നല്‍കിയെങ്കിലും കേസെടുക്കാനോ അന്വേഷണത്തിനോ തയാറായിരുന്നില്ലെന്ന് യുവാവ് പറയുന്നു. സുധീറിന്‍റെ ഭാര്യ ശാന്തിയും കാമുകൻ മുരുകനും ശിവകാശി സ്വദേശികളാണ്.

നേരത്തെ ശാന്തി നല്‍കിയ ഹോര്‍ലിക്‌സ് കഴിച്ച ശേഷം പുറത്ത് പോയപ്പോള്‍ തലവേദനയും അസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടര്‍ന്ന് പാറശാല ആശുപത്രിയിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും സുധീറിനെ പ്രവേശിപ്പിച്ചു.

മൂന്ന് ദിവസം വെന്‍റിലേറ്ററില്‍ കിടുന്നതായും സുധീര്‍ പറയുന്നു. അലുമിനിയം ഫോസ്‌ഫെയ്ഡ് ശരീരത്തില്‍ ചെന്നാലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ് സുധീറിന് ഉണ്ടായിരുന്നതെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും സുധീറിന്‍റെ പക്കലുണ്ട്.

ശാന്തി വീടു വിട്ടിറങ്ങി എട്ടു മാസങ്ങള്‍ക്ക് ശേഷമാണ് സുധീർ സിറിഞ്ചും നീഡിലും അലുമിനിയം ഫോസ്‌ഫെയ്ഡും കണ്ടെത്തിയത്.

പാറശാല ഷാരോണ്‍ വധത്തിന് പിന്നാലെയാണ് സുധീര്‍ വീണ്ടും പരാതിയുമായി പോലീസിനെ സമീപിച്ചത്.

Leave A Comment