പ്രാദേശികം

വനംവകുപ്പിന്റെ ജീപ്പിടിച്ച് ലോട്ടറി വില്പനക്കാരി മരിച്ചു

ചാലക്കുടി :നിയന്ത്രണംവിട്ട വനംവകുപ്പിന്റെ ജീപ്പിടിച്ച് ലോട്ടറി വില്പനക്കാരിയായ മദ്ധ്യവയസ്‌ക മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിക്ക സമീപം ചെറുശേരി വീട്ടില്‍ കുഞ്ഞമ്മ തങ്കച്ചന്‍(69)ആണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഏകദേശം 65വയസ്സ് തോന്നിക്കുന്ന വൃദ്ധനെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധന്‍ ഉച്ചയക്ക് 1.45ഓടെ സൗത്ത് ജങ്ഷനില്‍ ദേശീയപാതയില്‍ നിന്നും ബാസ് സ്റ്റാന്റിലേക്കുള്ള സര്‍വ്വീസ് റോഡിലായിരുന്നു അപകടം.

 പറവട്ടാനി വനംവകുപ്പ് ഓഫീസിലെ ജീപ്പാണ് അപകടത്തില്‍പെട്ടത്. എറണാകുളത്ത് നിന്നും വരികയായിരുന്നു പറവട്ടാനി വനംവകുപ്പിന്റെ ജീപ്പ് ദേശീയപാതയില്‍ നിന്നും സൗത്ത് ജങ്ഷനിലെക്കുള്ള സര്‍വ്വീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ജീപ്പിന്റെ മുന്‍ഭാഗത്തെ ടയര്‍പെട്ടി. തുടര്‍ന്ന് നിയന്ത്രണംവിട്ട ജീപ്പ് സര്‍വ്വീസ് റോഡിലെ നടപ്പാതക്കരികില്‍ നില്‍ക്കുകയായിരുന്ന ഇവരുടെ ദേഹത്ത് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞമ്മ മരിച്ചു.


Leave A Comment