പ്രാദേശികം

യന്ത്രത്തകരാര്‍ മൂലം കടലില്‍ കുടുങ്ങിയ 40 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി

അഴീക്കോട്: അഴീക്കോട് ഫിഷ് ലാൻറിങ്ങ് സെൻ്ററിൽ നിന്നും  പുലർച്ചേ 5 മണിക്ക് മത്സ്യബന്ധനത്തിന് പോയ ശ്രീകൃഷ്ണപ്രസാദം എന്ന ഇൻബോഡ് വള്ളത്തിൻ്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ റെസ്ക്യൂ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കടലില്‍ 16 നോട്ടിക്കല്‍ മൈല്‍  അകലെ പൊക്ലായി വടക്ക്-പടിഞ്ഞാറ്  ഭാഗത്ത്  എൻജിൻ നിലച്ച് കുടുങ്ങിയ  തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി പോണത്ത്  സുബ്രമണ്യൻ മകൻ അജയൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള    ശ്രീകൃഷ്ണ പ്രസാദം എന്ന ഇൻബോർഡ് വള്ളവും അതിലെ
എറിയാട് സ്വദേശികളായ 4 0 മത്സ്യ തൊഴിലാളികളെയുമാണ്   രക്ഷാപ്രവർത്തനം നടത്തി കരയിലെത്തിച്ചത്.

രാവിലെ 8.00 മണിയോടുകൂടിയാണ് വള്ളവും തൊഴിലാളികളും കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ ടെലഫോൺ സന്ദേശം ലഭിച്ചത്.  
ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടര്‍ MF പോളിൻ്റെ നിര്‍ദേശാനുസരണം  മറൈൻ എൻഫോഴ്സ്മെൻറ്  & വിജിലൻസ് വിങ് ഓഫീസർമാരായ ഷൈബു VM, പ്രശാന്ത്കുമാർ VN , ഷിനിൽകുമാർ ER റെസ്‌ക്യൂ ഗാര്‍ഡ്മാരായ, പ്രസാദ്, വിബിൻ, ബോട്ട് സ്രാങ്ക് റസ്സാക്ക് മുനക്കകടവ്, എഞ്ചിൻ ഡ്രൈവർ റഷീദ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

 മത്സ്യ ബന്ധന യാനങ്ങൾ വാർഷിക അറ്റകുറ്റപണികൾ കൃത്യമായി നടത്താത്തതും, കാലപ്പഴക്കം ചെന്ന മത്സ്യ ബന്ധനയാനങ്ങൾ ഉപയോഗിച്ച് മത്സ്യ ബന്ധനത്തിന് പോകുന്നത് കൊണ്ടും കടലിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്. ജില്ലയില്‍ രക്ഷാപ്രവര്‍നത്തിന് ഫിഷറീസ് വകുപ്പിന്റെ 2 ബോട്ടുകൾ ചേറ്റുവയിലും, അഴീക്കോടും   24 മണിക്കൂറും പ്രവർത്തിക്കുന്നു മറെൻ എൻഫോഴ്സ്മെൻറ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും തീർത്തും സൗജന്യമായാണ് സർക്കാർ ഈ സേവനം നൽകുന്നത് എന്നും ത്രിശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾമജീദ് പോത്തനൂരാൻ അറിയിച്ചു.

Leave A Comment