പ്രാദേശികം

കടലില്‍ കുടുങ്ങിയ 9 മത്സ്യതൊഴിലാളികളെയും രക്ഷപ്പെടുത്തി ഫിഷറീസ് - മറൈൻ എൻഫോഴ്സ്മെൻറ് റെസ്ക്യൂ സംഘം

അഴീക്കോട്:  ഫിഷ് ലാൻറിങ്ങ് സെൻ്ററിൽ നിന്നും വെള്ളിയാഴ്ച പുലർച്ചേ  മത്സ്യബന്ധനത്തിന് പോയ അൽഫത്ത് എന്ന ബോട്ടിൻ്റെ പ്രൊപ്പല്ലറിൽ വല ചുറ്റി എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ 09 മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കടലില്‍ 05 നോട്ടിക്കല്‍ മൈല്‍ അകലെ അഴിമുഖം വടക്ക്-പടിഞ്ഞാറ്  ഭാഗത്ത്  പ്രൊപ്പല്ലറിൽ വലചുറ്റിഎൻജിൻ നിലച്ച് കുടുങ്ങിയ  തൃശൂർ ജില്ലയിൽ തളിക്കുളം സ്വദേശി അമ്പലത്തു വീട്ടിൽ മുഹമ്മദ് യൂസഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള  അൽഫാത്ത് എന്ന ബോട്ടും തളിക്കുളം സ്വദേശികളായ 09 മത്സ്യ തൊഴിലാളികളെയുമാണ്  രക്ഷാപ്രവർത്തനം നടത്തി കരയിലെത്തിച്ചത്.

രാത്രി 09.30 മണിയോടുകൂടിയാണ് ബോട്ടും തൊഴിലാളികളും കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്.  
ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടര്‍ Dr. സീമ C യുടെ നിര്‍ദേശാനുസരണം  
,മറൈൻ എൻഫോഴ്സ്മെൻറ്  & വിജിലൻസ് വിങ് ഓഫീസർമാരായ  പ്രശാന്ത്കുമാർ VN ,ഷൈബു VM,ഷിനിൽകുമാർ ER: , റസ്‌ക്യൂ ഗാര്‍ഡ്മാരായ, പ്രസാദ്, കൃഷ്ണപ്രസാദ് ബോട്ട് സ്രാങ്ക് ദേവസ്സി മുനമ്പം, എഞ്ചിൻ ഡ്രൈവർ റോക്കി എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. 

മത്സ്യ ബന്ധന യാനങ്ങൾ വാർഷിക അറ്റകുറ്റപണികൾ കൃത്യമായി നടത്താത്തതും, കാലപ്പഴക്കം ചെന്ന മത്സ്യ ബന്ധനയാനങ്ങൾ ഉപയോഗിച്ച് മത്സ്യ ബന്ധനത്തിന് പോകുന്നത് കൊണ്ടും കടലിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്. ജില്ലയില്‍ രക്ഷാപ്രവര്‍നത്തിന് ഫിഷറീസ് വകുപ്പിന്റെ 2 ബോട്ടുകൾ മുനക്കകടവിലും, അഴീക്കോടും 24 മണിക്കൂറും പ്രവർത്തിക്കുന്ന മറെൻ എൻഫോഴ്സ്മെൻറ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും തീർത്തും സൗജന്യമായാണ് സർക്കാർ ഈ സേവനം നൽകുന്നത് എന്നും  ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ  Dr സീമ C അറിയിച്ചു.

Leave A Comment