ദേശീയം

ജലവേഗത്തിലും കുതിപ്പ്..! രാജ്യത്തിന് അഭിമാനമായി കൊച്ചിൻ വാട്ടർ മെട്രോ

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിൻ വാട്ടർ മെട്രോയിൽ ആദ്യഘട്ടത്തില്‍ എട്ട് ബോട്ടുകളാണ് സര്‍വീസ് നടത്തുക. ബോട്ടുകളില്‍ നൂറുപേര്‍ക്ക് സഞ്ചരിക്കാം.

ഹൈക്കോടതി ടെര്‍മിനല്‍ മുതല്‍ വൈപ്പിന്‍ വരെയാണ് ആദ്യ വാട്ടര്‍ മെട്രോ സര്‍വീസ്. 20 രൂപയാണ് കുറഞ്ഞ നിരക്ക്. ഉയര്‍ന്ന നിരക്ക് 40 രൂപയാണ്. മെട്രോ സ്റ്റേഷനുകള്‍ക്ക് സമാനമായാണ് ബോട്ട് ടെര്‍മിനലുകള്‍ നിര്‍മിച്ചിരിക്കുന്നത്.

എഎഫ്സി ഗേറ്റുകള്‍, വേലിയേറ്റ വേലിയിറക്ക സമയങ്ങളില്‍ ബോട്ടുമായി ഒരേ ലെവല്‍ നിലനിര്‍ത്താനാകുന്ന ഫ്ലോട്ടിംഗ് പോണ്ടൂണുകളും വാട്ടര്‍ മെട്രോയുടെ പ്രത്യേകതകളാണ്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നിര്‍മിച്ച ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്.

ഒരു ബോട്ടിന് 7.5 കോടിയാണ് നിര്‍മാണ ചെലവ്. വൈദ്യുതി ബാറ്ററിയിലും ഡീസല്‍ ജനറേറ്ററിലും ബോട്ട് പ്രവര്‍ത്തിപ്പിക്കാനാകും. ബാറ്ററി നൂറ് ശതമാനം ചാര്‍ജ് ചെയ്യാന്‍ 20 മിനിറ്റ് സമയം മാത്രം മതിയാകും. ഇതിലൂടെ ഒരു മണിക്കൂര്‍ ബോട്ട് ഓടിക്കാനാകും .

Leave A Comment