ദേശീയം

മണിപ്പൂരിൽ വീണ്ടും കലാപത്തീ; അഞ്ച് വീടുകൾക്ക് തീയിട്ടു, തോക്കുകൾ തട്ടിയെടുത്തു

ഇംഫാൽ: മണിപ്പൂരിൽ കലാപത്തീ വീണ്ടും ആളുന്നു. തലസ്ഥാനമായ ഇംഫാലിലെ ന്യൂ ലാംബുലൻ പ്രദേശത്ത് അഞ്ച് വീടുകൾക്ക് അജ്ഞാതർ തീയിട്ടു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

ഒഴിഞ്ഞുകിടന്ന വീടുകൾക്കാണ് തീയിട്ടത്. അഗ്നിശമന സേനയെത്തി തീയണച്ചു. കുക്കി വിഭാഗക്കാർ താമസിക്കുന്ന പ്രദേശത്താണ് സംഭവം.

സംഭവത്തിന് തൊട്ടുപിന്നാലെ, പ്രദേശത്ത് പ്രതിഷേധവുമായി ആളുകൾ തടിച്ചുകൂടി. ഇവിടെ സംസ്ഥാന, കേന്ദ്ര സേനകളെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർ വാതകം പ്രയോഗിച്ചു.

ഇതിനിടെ മുൻ ആരോഗ്യ കുടുംബക്ഷേമ ഡയറക്ടർ കെ. റജോയുടെ വസതിക്ക് കാവൽ നിന്ന സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് അജ്ഞാതർ ആയുധങ്ങൾ തട്ടിയെടുത്തു. ഞായറാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. എകെ 47 തോക്കുകൾ ഉൾപ്പെടെയാണ് അക്രമികൾ തട്ടിയെടുത്തത്.

Leave A Comment