ദേശീയം

മോദിയുടെ സത്യപ്രതിജ്ഞ 'ഇരുട്ടിലാക്കി' മമത

കോൽക്കത്ത: മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയുടെ സമയം മുഴുവൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇരുട്ടത്താണ് ഇരുന്നതെന്ന് തൃണമുൽ എംപി സാഗരിക ഘോഷിൻ്റെ വെളിപ്പെടുത്തൽ. ജനങ്ങൾ തിരസ്ക‌രിച്ചയാൾ വീണ്ടും പ്രധാനമന്ത്രിയാകുന്നത് അംഗീകരിക്കാനാകില്ലെന്ന സന്ദേശമാണ് മമത ഇതിലൂടെ നൽകിയതെന്നും സാഗരിക പറഞ്ഞു.

മോദിയെ മാറ്റി പുതിയ ആളെ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ ബിജെപി തയാറാകണം. തൻ്റെ പേരിൽ ഗ്യാരണ്ടി കൊടുത്തിരുന്ന ആൾ സ്വന്തം മണ്ഡലത്തിൽ കഷ്ടിച്ചാണ് വിജയം നേടിയത്. രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോധ്യ ഉൾപ്പെട്ട ലോക്‌സഭാ മണ്ഡലത്തിൽ പോലും ബിജെപി പരാജയപ്പെ ട്ടുവെന്നും തൃണമൂൽ എംപി പരിഹസിച്ചു.

മൂന്നാം എൻഡിഎ സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങ് തൃണമൂൽ കോൺഗ്രസ് ബഹിഷ്‌കരിച്ചിരുന്നു. പ്രതിപക്ഷത്തു നിന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

Leave A Comment