ദേശീയം

ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവ്; ബംഗാളിൽ തൃണമൂൽ തകർച്ചയുടെ വക്കിൽ

കോൽക്കത്ത: പശ്ചിമ ബംഗാളിൽ ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവ്. ശോഭന്‍ ദേബ് ചതോപാധ്യയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്ന മമത ബാനർജി പക്ഷത്തിന്‍റെ ആവശ്യം സ്പീക്കർ തള്ളുകയായിരുന്നു. എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണ സ്പീക്കർ അംഗീകരിക്കുകയായിരുന്നു. ബംഗാളിലെ പ്രതിപക്ഷ നേതാവാകാൻ 59 എം എല്‍ എ മാരുടെ പിന്തുണ കത്തുമായി ഋതബ്രത ബാനര്‍ജി നിയമസഭ സ്പീക്കറെ സമീപിച്ചിരുന്നു.

ഇതേ തുടർന്നായിരുന്നു ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവാക്കിയത്. അതിനിടെ നീക്കങ്ങള്‍ ചടുലമാക്കിയ ബിജെപി, മുഖ്യമന്ത്രി സുവേന്ദു അധികാരിയേയും, സ്പീക്കറേയും ഡൽഹിയിലേക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്.

അതേസമയം ബംഗാളിലെ മുഴുവൻ പാർട്ടി കമ്മിറ്റികളും വിദ്യാർത്ഥി-യുവജന സംഘടനകൾ ഉൾപ്പെടെയുള്ള എല്ലാ പോഷക സംഘടനകളും അടിയന്തര പ്രാബല്യത്തോടെ പിരിച്ചുവിട്ടതായി തൃണമൂൽ കോൺഗ്രസ് നേതൃത്വം അറിയിച്ചു. പാർട്ടിയെ അടിമുടി പുനഃസംഘടിപ്പിക്കുന്നതിന്‍റെയും ശക്തിപ്പെടുത്തുന്നതിന്‍റെയും ഭാഗമായാണ് ഈ അപ്രതീക്ഷിത നടപടി.

Leave A Comment