ദേശീയം

തട്ടിപ്പ് ജഡ്ജിയുടെ പേരിലും; ജസ്റ്റീസ് കുര്യൻ ജോസഫ് ‌ആയി അവതരിച്ച് സുകേഷ്

ന്യൂഡൽഹി: സാമ്പത്തികത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖർ, ജസ്റ്റീസ് കുര്യൻ ജോസഫ് ആയി ആൾമാറാട്ടം നടത്തിയെന്ന് ഡൽഹി പോലീസ് അറിയിച്ചു. ജസ്റ്റീസ് കുര്യൻ ജോസഫ് എന്ന വ്യാജേന തന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വനിതാ ജഡ്ജിയെ സ്വാധീനിക്കാൻ സുകേഷ് ശ്രമിച്ചെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ.

അണ്ണാ ഡിഎംകെ(ശശികല) വിഭാഗത്തിന് ഇഷ്ടമുള്ള തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ച് നൽകാൻ സഹായിക്കാമെന്ന് അറിയിച്ച് 50 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ നിന്ന് രക്ഷപ്പെടാനാണ് സുകേഷ് ഈ തന്ത്രം പ്രയോഗിച്ചത്. കേസിൽ അറസ്റ്റിലായ സുകേഷ്, 2017 ഏപ്രിൽ 28-ന് ജയിലിൽ നിന്ന് ഫോൺ വിളിച്ചാണ് ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ചത്.

ഡൽഹി അഴിമതി വിരുദ്ധ കോടതിയിലെ ജഡ്ജി പൂനം ചൗധരിയെ ഫോണിൽ ബന്ധപ്പെട്ട സുകേഷ്, താൻ ജസ്റ്റീസ് കുര്യൻ ജോസഫ് ആണെന്നും സുകേഷ് ചന്ദ്രശേഖർ എന്നയാൾക്ക് ജാമ്യം നൽകണമെന്നും പറഞ്ഞു.

ജയിൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് സുകേഷ് ഫോൺ വിളി നടത്തിയതെന്നും ഇ‍യാൾ ആപ്പുകൾ ഉപയോഗിച്ച് നിരവധി തവണ സൈബർ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Leave A Comment