ജനഹിതം

ജനഹിതം നാളെയറിയാം; വിജയ പ്രതീക്ഷയിൽ മുന്നണി നേതാക്കള്‍

മാള: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ വിജയപ്രതീക്ഷകളുമായി മുന്നണി നേതാക്കള്‍. തങ്ങളുടെ സ്ഥാനാര്‍ഥികളുടെ വിജയം പ്രതീക്ഷിച്ച് മുന്നണി നേതാക്കള്‍ കണക്കുകൂട്ടലുകളുമായി മണിക്കൂറുകള്‍ തള്ളി നീക്കുകയാണ്. കൂട്ടിക്കിഴിച്ചിലുകള്‍ക്കവസാനം എല്ലാവരും എത്തുന്നത് ഒരേ നിഗമനത്തില്‍. ഞങ്ങള്‍ ജയിച്ചിരിക്കും. ഇതു കേട്ട് വിസ്മയിക്കുന്നവരും ചിരിക്കുന്നവരുമുണ്ട്. 

വലിയ വിവാദങ്ങളും കോലാഹലങ്ങളുമില്ലാതെ കടന്നുപോയ തെരഞ്ഞെടുപ്പിന്‍റെ വിധി പൂര്‍ണമായും നാളെ ഉച്ചയോടെ അറിയാനാകും. ആദ്യ റൗണ്ടുകളുടെ ഫലം ആദ്യ അരമണിക്കൂറില്‍ത്തന്നെ അറിയാം. ജില്ലയിൽ ആകെ 7208 സ്ഥാനാർഥികളാണു മത്സരിച്ചത്. നഗരസഭകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ശരാശരി എഴുപതു ശതമാനത്തിനു മുകളിൽ പോളിംഗ് നടന്നു. ഗുരുവായൂർ നഗരസഭ 69.24 ശതമാനവുമായി കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയപ്പോൾ കൊടുങ്ങല്ലൂർ നഗരസഭ 77.41 ശതമാനവുമായി മുന്നിലെത്തി.

തൃശൂർ കോർപറേഷനിൽ 62.45 ശതമാനവും ജില്ലാ പഞ്ചായത്തിൽ 73.68 ശതമാനവും പോളിംഗ് നടന്നു. 2020ൽ ജില്ലാ പഞ്ചായത്തിൽ 75.07 ശതമാനവും കോർപറേഷനിൽ 63.79 ശതമാനവുമായിരുന്നു പോളിംഗ്. പോളിംഗ് ശതമാനവിവരങ്ങൾ അന്തിമമല്ലെന്നും നേരിയ വ്യത്യാസത്തിനു സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

വോട്ടിംഗ് ശതമാനം. ബ്രാക്കറ്റിൽ കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം

തൃശൂർ കോർപറേഷൻ- 62.45 (63.79)
ജില്ലാ പഞ്ചായത്ത് - 73.68 (76.34)

നഗരസഭ
ചാലക്കുടി- 71.18 (77.26)
ഇരിങ്ങാലക്കുട- 71.69 (74.02)
കൊടുങ്ങല്ലൂർ- 77.41 (79)
ചാവക്കാട്- 73.29 (76.21)
ഗുരുവായൂർ- 69.24 (72.9)
കുന്നംകുളം- 73.58 (76.79),
വടക്കാഞ്ചേരി- 74.07 (79.32)

ബ്ലോക്ക് പഞ്ചായത്തുകൾ
മതിലകം- 74.37 (76.75)
അന്തിക്കാട്- 72.87 (74.93)
ചേർപ്പ്- 75.81 (76.89)
കൊടകര- 77.19 (79.17)
ചാവക്കാട്- 69.25 (72.35)
വെള്ളാങ്കല്ലൂർ- 73.09 (76.34)
മാള- 71.89 (75)
ചാലക്കുടി- 72.39 (76.3)
ഇരിങ്ങാലക്കുട- 73.3 (77.01)
ചൊവ്വന്നൂർ- 72.93 (75.41)
വടക്കാഞ്ചേരി- 76.26 (79.07)
പഴയന്നൂർ- 76.03 (78.73)
ഒല്ലൂക്കര- 75.34 (78.9)
പുഴക്കൽ- 74.38 (76.44)
മുല്ലശേരി- 70.01 (71.74)
തളിക്കുളം- 70.58 (72.06)

തൃശൂരിൽ 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ 72.9 ശതമാനമായിരുന്നു പോളിംഗ്. അതിനുമുന്പ് നിയമസഭാ തെരഞ്ഞെടുപ്പിൽ 80.4 ശതമാനവും രേഖപ്പെടുത്തി.

Leave A Comment