ചന്ദ്രനെ തൊട്ട് 'ഒഡീഷ്യസ്'; സ്വകാര്യ പേടകം ദക്ഷിണ ധ്രുവത്തിനരികെ സോഫ്റ്റ് ലാൻഡിംഗ് നടത്തി
വാഷിങ്ടൺ: ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ ആദ്യ സ്വകാര്യ പേടകമെന്ന നേട്ടം സ്വന്തമാക്കി ഒഡീഷ്യസ്.
ചാന്ദ്രപര്യവേഷണത്തില്‍ ചരിത്രം കുറിച്ച് അമേരിക്കയുടെ റോബോട്ടിക് പേടകമായ ഒഡീഷ്യസ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ നിന്നും 300 കിലോ മീറ്റർ അകലെയുള്ള മലപേർട്ട് എ (Malapert A) എന്ന ഗർത്തത്തില്‍ സോഫ്റ്റ് ലാൻഡിംഗ് നടത്തി.
ഇതോടെ 1972ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രനിലിറങ്ങുന്ന ആദ്യ അമേരിക്കൻ ബഹിരാകാശ പേടകമായിരിക്കുകയാണ് ഒഡീഷ്യസ്.
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയോടൊപ്പം ചേർന്ന് സ്വകാര്യ കമ്ബനിയായ ഇന്റ്യൂറ്റീവ് മെഷീൻസ് നിർമ്മിച്ച പേടകമാണ് ഒഡീഷ്യസ്.
നോവ-സി ( Nova-C ) എന്നാണ് ലാൻഡറിന്റെ യഥാർത്ഥ പേര്.
ഫെബ്രുവരി 15-നായിരുന്നു ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നും ഒഡീഷ്യസ് കുതിച്ചത്.
സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ നാസയുടെ ആറ് പേലോഡുകളുമായിട്ടായിരുന്നു ചന്ദ്രനിലേക്കുള്ള യാത്ര.
14 അടി നീളമുള്ള ലാൻഡർ വെറും ആറ് ദിവസം കൊണ്ടാണ് ചന്ദ്രനിലെത്തിയത്.
ഇതിനിടെ 6,20,000 മൈലുകള്‍ സഞ്ചരിച്ചിരുന്നു.
ഇനി വരുന്ന ഒരാഴ്ചയോളം ഒഡീഷ്യസ് ചന്ദ്രനില്‍ പര്യവേഷണം നടത്തും.
അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ബഹിരാകാശ ഗവേഷണ ഏജൻസികള്‍ക്ക് മാത്രമാണ് ഇതുവരെ ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ സാധിച്ചിട്ടുള്ളത്.
Leave A Comment