ക്രൈം

പൂപ്പാറയിൽ 16 വയസുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; പ്രതികൾക്ക് 90 വർഷം തടവ്

ഇടുക്കി: പൂപ്പാറയിൽ ബംഗാൾ സ്വദേശിനിയായ 16 കാരിയെ ബലാത്സംഗത്തിനിരയാക്കിയ കേസിൽ പ്രതികൾക്ക് തടവ് ശിക്ഷ. മൂന്ന് പ്രതികൾക്കും 90 വർഷം തടവ് ശിക്ഷ വിധിച്ച് ദേവികുളം അതിവേഗ കോടതി. സുഗന്ത്, ശിവകുമാർ, ശ്യാം എന്നിവർക്കാണ് തടവ് ശിക്ഷ വിധിച്ചത്.

2022 മെയ് 29നാണ് പശ്ചിമബംഗാൾ സ്വദേശിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ ഇരിക്കുമ്പോള്‍ ആറംഗ സംഘമെത്തി സുഹൃത്തിനെ മർദിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. കേസില്‍ രണ്ടുപേര‍് പ്രായപൂര്‍ത്തിയാകാത്തവരാണ്.

അന്വേഷണ ഉദ്യോഗസ്ഥര്‍ ചുമത്തിയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍, പോക്സോ നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരമുള്ള കുറ്റം മൂന്നു പ്രതികളുംചെയ്തുവെന്ന് ഇന്നലെ ദേവികുളം അതിവേഗ കോടതി കണ്ടെത്തിയിരുന്നു.

ശാസ്ത്രീയ തെളിവുകള്‍, സാഹചര്യം എന്നിവയൊക്കെ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ കണ്ടെത്തില്‍. പ്രതികള്‍ ചെറുപ്പക്കാരാണ് പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.

Leave A Comment