ജില്ലാ വാർത്ത

ബോണ്‍ നത്താലെ: തൃശൂർ നഗരത്തിൽ ഇന്നു ഗതാഗത നിയന്ത്രണം

തൃശൂർ: ഇന്നു നടക്കുന്ന ബോണ്‍ നത്താലെയോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി ഒന്പതരവരെ നഗരത്തിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് തൃശൂർ സിറ്റി പോലീസ് അറിയിച്ചു. ഈ സമയത്ത് വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഇന്ന് സ്വരാജ് റൗണ്ടിൽ വാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിക്കില്ല.

പാലക്കാട്, പീച്ചി തുടങ്ങി കിഴക്കൻ മേഖലയിൽ നിന്ന് സർവീസ് നടത്തുന്ന ബസുകൾ ഈസ്റ്റ് ഫോർട്ട്, ഐടിസി ജംഗ്ഷൻ, ഇക്കണ്ടവാര്യർ ജംഗ്ഷൻ വഴി ശക്തൻ തന്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ ഇതേ റൂട്ടിലൂടെ സർവീസ് നടത്തണം.

മാന്ദാമംഗലം, പുത്തൂർ, വലക്കാവ് തുടങ്ങിയ ഭാഗത്ത് നിന്ന് സർവീസ് നടത്തുന്ന ബസുകൾ ഫാത്തിമ നഗർ, ഐടിസി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാര്യർ ജംഗ്ഷൻ വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്, ഫാത്തിമ നഗർ ജംഗ്ഷൻ വഴി പോകണം.

മണ്ണുത്തി ഭാഗത്തുനിന്നും സർവീസ് നടത്തുന്ന ബസുകൾ കിഴക്കേകോട്ടയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ബിഷപ് പാലസ്, ചെന്പുക്കാവ്, ബാലഭവൻ, അശ്വനി ജംഗ്ഷൻ വഴി വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജംഗ്ഷൻ വഴി മടങ്ങണം.

മുക്കാട്ടുക്കര, നെല്ലങ്കര ഭാഗത്ത് നിന്നുള്ള ബസുകൾ ബിഷപ് പാലസ് എത്തി വലത്തോട്ട് തിരിഞ്ഞ് ചെന്പുക്കാവ് ജംഗ്ഷൻ, രാമനിലയം, അശ്വനി ജംഗ്ഷൻ വഴി വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ തിരികെ പോകണം.

ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂർ, തിരുവില്വാമല എന്നിവിടങ്ങളിൽ നിന്നുള്ള ബസുകൾ പെരിങ്ങാവ് എത്തി ഇടത്തോട്ട് തിരിഞ്ഞ് കോലോത്തുംപാടം റോഡ് വഴി അശ്വനി ജംഗ്ഷനിലൂടെ വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സാധാരണ പോലെ സർവീസ് നടത്തണം.

മെഡിക്കൽ കോളജ്, അത്താണി, കൊട്ടേക്കാട് എന്നീ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ പെരിങ്ങാവ് എത്തി ഇടത്തോട്ട് തിരിഞ്ഞ് കോവിലകം റോഡ് വഴി അശ്വനി ജംഗ്ഷനിൽ നിന്നും നേരെ വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് അതേ വഴിയിലൂടെ തിരകെ പോകണം.

ചേറൂർ, പള്ളിമൂല, മാറ്റാന്പുറം, കുണ്ടുക്കാട് ഭാഗത്തുനിന്ന് സർവീസ് നടത്തുന്ന ബസുകൾ രാമനിലയം ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ വഴി അശ്വനി ജംഗ്ഷനിലൂടെ വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ വഴി തിരികെ സർവീസ് നടത്തണം.

കുന്നംകുളം, കോഴിക്കോട്, ഗുരുവായൂർ, തുടങ്ങി പൂങ്കുന്നം വഴി വരുന്ന എല്ലാ ബസുകളും പാട്ടുരായ്ക്കൽ അശ്വനി വഴി വലത്തോട്ട് തിരിഞ്ഞ് കരുണാകരൻ നന്പ്യാർ റോഡ് വഴി വടക്കേ സ്റ്റാൻഡിൽ എത്തി അശ്വനി ജംഗ്ഷൻ പൂങ്കുന്നം വഴി തിരികെ മടങ്ങണം.

വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി, അടാട്ട് എന്നീ ഭാഗങ്ങളിൽ നിന്നും വരുന്ന ബസുകൾ പടിഞ്ഞാറെക്കോട്ടയിൽ എത്തി ശങ്കരയ്യർ റോഡ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പടിഞ്ഞാറേകോട്ടയിൽ താൽക്കാലികമായി തയാറാക്കുന്ന ബസ് സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിച്ച് മേൽപ്പറഞ്ഞ വഴിയിലൂടെ തിരിച്ചു പോകണം.

കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് തുടങ്ങി കൂർക്കഞ്ചേരി വഴി വരുന്ന എല്ലാ ബസുകളും ബാല്യ ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിൽ പ്രവേശിച്ച് അവിടെ നിന്നുതന്നെ തിരികെ സർവ്വീസ് നടത്തണം.

ഒല്ലൂർ, ആന്പല്ലൂർ, വരന്തരപ്പിള്ളി തുടങ്ങിയ ഭാഗത്തുനിന്നും വരുന്ന ബസുകൾ മുണ്ടുപാലം ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിച്ച് അവിടെനിന്നു തന്നെ തിരികെ മടങ്ങണം.

സ്വരാജ് റൗണ്ടിൽ ഇന്നു രാവിലെ അഞ്ചുമുതൽ പരിപാടി അവസാനിക്കുന്നതുവരെ യാതൊരുവിധ വാഹനങ്ങളും പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. വാഹനങ്ങൾ സ്വരാജ് റൗണ്ടിനു പുറത്ത് കോലോത്തുംപാടം ഇൻഡോർ സ്റ്റേഡിയം, അക്വാട്ടികിനു സമീപമുളള കോർപറേഷൻ പാർക്കിംഗ് ഗ്രൗണ്ട്, പളളിത്താമം ഗ്രൗണ്ട്, ശക്തൻ നഗറിലെ തിരക്കില്ലാത്ത ഭാഗങ്ങൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണമെന്ന് പോലീസ് അറിയിച്ചു.

Leave A Comment