കേരളം

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; പിണറായി സർക്കാർ വിദ്യാർത്ഥികളുടെ ജീവിതം വെച്ച് പന്താടുന്നു: കെ സുധാകരൻ

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സർക്കാരിന്റെ അശാസ്ത്രീയ സീറ്റ് പരിഷ്‌ക്കരണ നയം കാരണം ഏറെ ദുരിതം അനുഭവിക്കുന്നത് പാവപ്പെട്ട കുടുംബത്തിലെ കുട്ടികളാണ് എന്ന് സുധാകരൻ വാർത്താകുറിപ്പിലൂടെ പറഞ്ഞു. സീറ്റ് വർദ്ധനയുടെ ഫലമായി ക്ലാസ് മുറികളിൽ 65ലധികം വിദ്യാർത്ഥികൾ തിങ്ങിനിറഞ്ഞിരുന്ന് പഠിക്കേണ്ട ഗതികേടാണ്. 

ഇത് കുട്ടികളുടെ പഠന ക്ഷമതയെ ബാധിക്കും. 2010ന് ശേഷം ഏറ്റവും മോശം റിസൾട്ടാണ് ഇത്തവണത്തെ പ്ലസ് ടു ഫലത്തിലുണ്ടായത്. ഇതിന്റെ കാരണം കണ്ടെത്തി പരിഹരിക്കുന്നതിന് പകരം അനാവശ്യ വാശിയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ളത്. പഠനം സാധ്യമാകാത്ത അവസ്ഥയിൽ ഉന്നത പഠനം എന്ന മോഹം ഉപേക്ഷിക്കേണ്ട ഗതികേടാണ്. അതുണ്ടാവാതിരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കെ.സുധാകരൻ പറഞ്ഞു.

Leave A Comment