ദേശീയം

ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്‍റെ അവസ്ഥ പാക്കിസ്ഥാനിലും മികച്ചത്

വാഷിംഗ്ടണ്‍: ഇന്ത്യയിലെ മുസ്‌ലിംകളുടെ ജീവിത നിലവാരം പാക്കിസ്ഥാനില്‍ ഉള്ള മുസ്‌ലിംകളുടേതിലും മികച്ചതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. തിങ്കളാഴ്ച, അമേരിക്കയിലെ പീറ്റേഴ്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍നാഷണല്‍ ഇക്കണോമിക്സില്‍ (പിഐഐഇ) ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷിയും വളര്‍ച്ചയും എന്ന വിഷയവുമായി ബന്ധപ്പെട്ട സംവാദത്തില്‍ സംസാരിക്കുമ്പോഴാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ആ ജനസംഖ്യ വര്‍ധിക്കുകയാണ്. ഇന്ത്യയില്‍ എല്ലാ മുസ്‌ലിംകളും അവരവരുടെതായ തൊഴിലുകള്‍ ചെയ്യുന്നതും അവരുടെ കുട്ടികള്‍ പഠിക്കുന്നതും കാണാനാകും. മാത്രമല്ല ഫെലോഷിപ്പുകളും അവർക്ക് സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

എന്നാല്‍ പാക്കിസ്ഥാനിലെ സ്ഥിതി വിഭിന്നമാണെന്നും ചെറിയ ആരോപണങ്ങള്‍ക്ക് പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ കടുത്ത കുറ്റം ചുമത്തുകയും വധശിക്ഷ പോലുള്ള ശിക്ഷകളിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

നിക്ഷേപങ്ങളെ ബാധിക്കുന്ന ഇന്ത്യയുടെ "നെഗറ്റീവ് പാശ്ചാത്യ മനോഭാവക്കെുറിച്ചുള്ള 'പിഐഐഇ പ്രസിഡന്‍റ് ആദം എസ്. പോസന്‍റെ ചോദ്യത്തിന് മറുപടിയായി ഇന്ത്യയെ അറിയാത്തവരടെ വാക്കുകള്‍ കേള്‍ക്കുന്നതിന് പകരം "വന്ന് നോക്കാന്‍' നിക്ഷേപകരോട് മന്ത്രി അഭ്യര്‍ഥിച്ചു.

Leave A Comment