ദേശീയം

പുതിയ ആവാസ വ്യവസ്ഥ: അരിക്കൊമ്പന്റെ പുതിയ ചിത്രവുമായി തമിഴ്‌നാട് വനംവകുപ്പ്

ചെന്നൈ: അരിക്കൊമ്പന്റെ പുതിയ ചിത്രം പുറത്തുവിട്ട്‌ തമിഴ്‌നാട് വനംവകുപ്പ്. അരികൊമ്പൻ
ആനകളക്കാട് മുണ്ടൈൻതുറൈ കടുവ സങ്കേതത്തിൽ തന്നെ തുടരുന്നുവെന്ന് വനംസെക്രട്ടറി സുപ്രിയ സാഹു പറഞ്ഞു. പുതിയ ആവാസ വ്യവസ്ഥയോട് അരിക്കൊമ്പൻ പൊരുത്തപ്പെടുന്നു.

 ആന ആരോഗ്യവാനെന്നും നിരീക്ഷണം തുടരുന്നുവെന്നും തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. അതേസമയം അരിക്കൊമ്പനെ കേരളത്തിലെത്തിക്കണമെന്ന ഹർജി തള്ളി. മദ്രാസ് ഹൈക്കോടതി മധുര ബഞ്ചാണ് ഹർജി തള്ളിയത്. ആനയെ എവിടെ വിടണമെന്ന് നിർദേശിയ്ക്കാൻ കോടതിയ്ക്ക് കഴിയില്ലെന്നും അത് തീരുമാനിയ്‌ക്കേണ്ടത് വനംവകുപ്പാണെന്നും കോടതി ചൂണ്ടിക്കാട്ടി. തിരുനെൽവേലി വനമേഖലയിൽ അരിക്കൊമ്പൻ സുഖമായി ഇരിയ്ക്കുന്നുവെന്ന് വനംവകുപ്പ് കോടതിയിൽ അറിയിച്ചു.

എറണാകുളം സ്വദേശി റബേക്ക ജോസഫിന്റെ ഹർജിയാണ് കോടതി തള്ളിയത്. ഫോറസ്റ്റ് കേസുകൾ കൈകാര്യം ചെയ്യുന്ന ജസ്റ്റിസ് സതീഷ് കുമാറിന്റെ ബഞ്ചാണ് കേസ് പരിഗണിച്ചത്. തമിഴ് നാട് വനംവകുപ്പ് പിടികൂടിയ അരിക്കൊമ്പനെ മതികെട്ടാൻ വനമേഖലയിൽ വിടണമെന്നായിരുന്നു ഹർജി.

Leave A Comment