രാഷ്ട്രീയം

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം: എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് കോര്‍പറേഷന്‍ വാര്‍ഡുകള്‍ അടക്കം ഒന്‍പതു ജില്ലകളിലെ 19 തദ്ദേശ വാര്‍ഡുകളിലേക്ക് ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ ഏറെക്കുറേ ഒപ്പത്തിനൊപ്പം.

കോട്ടയത്ത് യുഡിഎഫ് നിര്‍ണായക വിജയം നേടി. നഗരസഭയിലെ പുത്തന്‍തോട് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ സൂസന്‍ കെ. സേവ്യര്‍ വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 596 വോട്ടും രണ്ടാംസ്ഥാനത്ത് എത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 521 വോട്ടും ലഭിച്ചു.

യു ഡി എഫിന്‍റെ സിറ്റംഗ് സീറ്റായിരുന്നു ഇത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജിഷ ഡെന്നിയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങള്‍ വീതമായിരുന്നു. ജിഷയുടെ മരണത്തോടെ യുഡിഎഫിന് ഒരു സീറ്റ് കുറഞ്ഞു. അതിനാല്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇരുമുന്നണികള്‍ക്കും നിര്‍ണായകമായിരുന്നു.

ഉപതെരഞ്ഞെടുപ്പില്‍ തോറ്റാല്‍ യുഡിഎഫിന് ഭരണം നഷ്ടമാകും എന്നതായിരുന്നു സാഹചര്യം. ബിജെപി സ്ഥാനാര്‍ഥിയായി മുന്‍ കൗണ്‍സിലര്‍ ജിഷ ഡെന്നിയുടെ സഹോദരന്‍റെ ഭാര്യ ആന്‍സി സ്റ്റീഫന്‍ തെക്കേമഠത്തിലും മത്സര രംഗത്തുണ്ടായിരുന്നു.

Leave A Comment