ജില്ലാ വാർത്ത

ഷാജൻ സ്കറിയക്ക് മുൻകൂർ ജാമ്യം: അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം

തിരുവനന്തപുരം: ആഭ്യന്തര കലാപം ഉണ്ടാക്കുന്നതിനു വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന കേസിൽ മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സെപ്റ്റംബർ ഒന്നിനും രണ്ടിനും അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളജ് സിഐയുടെ മുന്നിൽ ഹാജരാകണമെന്നാണ് കോടതി നിർദേശം.

തെളിവു ശേഖരണത്തിന്‍റെ ഭാഗമായി ഷാജനെ അന്വേഷണ ഉദ്യോഗസ്ഥനു അറസ്റ്റ് ചെയ്യാമെങ്കിലും 50,000 രൂപ ജാമ്യത്തിൽ വിട്ടയക്കണമെന്നാണ് കോടതി നിർദേശം. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിനിടെ അദ്ദേഹത്തെ വധിക്കാൻ കേരളത്തിൽ ശ്രമം നടക്കുന്നു എന്നായിരുന്നു 2023 മേയ് ആറിനുളള വാർത്ത. ഇതിനെതിരേ കേരള സർക്കാർ നടപടി ഒന്നും സ്വീകരിക്കുന്നില്ലെന്ന് വാർത്തയിൽ കുറ്റപ്പെടുത്തുന്നു. മാത്രമല്ല പ്രധാനമന്ത്രിയുടെ സുരക്ഷാ നീക്കം ചോർന്നത് ഇതിന്‍റെ ഭാഗമായാണെന്നും ഷാജൻ വാർത്തയിൽ കുറ്റപ്പെടുത്തിയിരുന്നു. വാർത്ത സംസ്ഥാനത്ത് ആഭ്യന്തര ലഹള ഉണ്ടാക്കുമായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.

Leave A Comment